കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ പഠന രീതി കുട്ടികളുടെ എല്ലാ മേഖലയിലുള്ള വളര്‍ച്ചയേയും സാരമായി ബാധിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നതയായും മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാര്‍ഡുകള്‍ മാത്രം അടച്ച് കൊവിഡിനെ പ്രതിരോധിക്കുക. വാരാന്ത്യ ലോക്ഡൌണില്‍ മാറ്റം കൊണ്ടുവരിക. അതോടൊപ്പം പ്രതിദിന കൊവിഡ് പരിശോധനകള്‍ രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്തുക എന്നിവയാണ് സര്‍ക്കാര്‍ പ്രധാനമായും സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഞായറാഴ്ച്ച ഒഴികെ ബാക്കിയെല്ലാ ദിവസവും കടകൾ 9 മണി വരെ തുറക്കാം. സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാൽ ഈ ദിവസങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണില്ല.
ടിപിആര്‍ നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ മുഴുവന്‍ ലോക് ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിന് പകരം രോഗവ്യാപനമുള്ള വാര്‍ഡുകള്‍ മാത്രം അടച്ച് മൈക്രോ കണ്‍ണ്ടെെന്‍മെന്‍റ് സോണാക്കുക എന്നതാണ് സര്‍ക്കാര്‍ ആലോചനയിലുള്ളത്. ബാക്കിയുള്ള പ്രദേശങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കും.
ലോക്ക്ഡൗണിന്റെ പേരില്‍ കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെതിരെ മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. എല്ലാ കടകളും ദിവസവും തുറക്കാന്‍ അനുമതി ലഭിക്കണമെന്നാണ് വ്യാപരികളുടെ ആവശ്യം.